ബംഗളുരു നാട്‌: റോസാമുത്തശ്ശി






"വിവേക്‌, ദേ നൊക്കിയേ..റോസില്‍ മൊട്ടുകള്‍ തളിര്‍ത്തിരിക്കുന്നു!" ഒരു നൂറു റൊസാപുഷ്പ്പങ്ങള്‍ വിടര്‍ന്നു കഴിഞ്ഞിരുന്ന അനിതയുടെ ആ മുഖം വിവേകിന്റെ ചെവിയോട്‌ ചേര്‍ന്ന് നിലവിളിച്ചു. ഉറക്കത്തിന്റെ അവസാന അദ്ധ്യായത്തില്‍ നിന്ന് വിവേക്‌ അപ്പോള്‍ പുറത്തു വരുന്നതേയുള്ളു. വിടര്‍ന്നു തുടുത്ത അനിതയുടെ മുഖം പതിയെ കണ്‍പൊളകളെ വകഞ്ഞു മാറ്റി കടന്നു വന്നു. "എന്താ രാവിലേ തന്നെ..ഉറങ്ങട്ടെ". വിവേക്‌ നഷ്ടപ്പെട്ട ഉറക്കത്തിന്റെ ആവരണം വീണ്ടും അണിയാന്‍ ശ്രമിച്ചു. പക്ഷെ അനിത വല്ലാതെ സന്തോഷവതിയായിരുന്നു. വീണ്ടും വിവേകിനെ കുലുക്കി ഉണര്‍ത്തി. "റൊസയില്‍ മൊട്ടുകള്‍ വന്നു, ഇനി അത്‌ വിടര്‍ന്ന്...നല്ല ഭംഗിയായിരിക്കും". അവള്‍ ബെഡ്ഡ്‌ റൂമില്‍ നിന്ന് വീണ്ടും ബാല്‍ക്കണിയിലേക്ക്‌ ഓടി. ഉറക്കം നഷ്ടപ്പെട്ട വിവേകിനു അവളോട്‌ നല്ല ദേഷ്യം തോന്നി. "ഈ പെണ്ണ്‍ രാവിലേ തന്നെ തുടങ്ങിയോ?" എതായാലും ഇനി ഉറക്കം കിട്ടില്ല. അവന്‍ ഒരു വശത്തേക്ക്‌ ചരിഞ്ഞ്‌ ചുമ്മ തലയണയും കെട്ടി പിടിച്ച്‌ കിടന്നു.


പതിയെ അവന്റെ മനസ്സിലേക്ക്‌ റൊസും പുഷ്പങ്ങളും ഒക്കെ കടന്നുവരാന്‍ തുടങ്ങി. ശരിയാണു, അനിത ഇത്ര 'എക്സൈറ്റഡ്‌' ആവാന്‍ കരണമുണ്ട്‌. ഇത്‌ വെറുമൊരു സംഭവമല്ല. അവളെ സംബന്ധിച്ചിടത്തോളം ഇത്‌ അങ്ങേയറ്റം സന്തോഷത്തിന്റെ കര്യമാണു. ഈ തണുത്ത പ്രഭാതത്തില്‍ അവളുടെ ആ മുഖത്തെ തിളങ്ങുന്ന ആ റോസ്‌ പുഷ്പങ്ങള്‍ക്ക്‌ ഒരു പാട്‌ പരിഭവങ്ങള്‍ പറയണമെന്നുണ്ട്‌. സ്വന്തമായ ഒരു വീട്ടില്‍, കുറച്ചു ചെടിച്ചട്ടികളും അതില്‍ വിരിഞ്ഞു നില്‍ക്കുന്ന പൂക്കളും അവള്‍ എന്നും മനസ്സില്‍ കൊണ്ടു നടന്നു. നാട്ടിലേ പോലെ വീടും ചുറ്റും തളിര്‍ത്തു നില്‍ക്കുന്ന പൂച്ചെടികളും ഈ നഗരത്തില്‍ സ്വപ്നം കാണാന്‍ പറ്റില്ല. തിരക്കേറിയ നഗര വഴികളിലൂടെ യാത്ര ചെയ്യുമ്പൊള്‍ അവളുടെ കണ്ണുകള്‍ എന്നും ഫ്ലാറ്റുകളുടെ ബാല്‍ക്കണിയില്‍ ഒരു കൂട്ട്ടിലടച്ചപൊലെ വളര്‍ത്തപ്പ്പ്പെട്ടു നില്‍ക്കുന്ന ചെടികളില്‍ ഉടക്കാറുണ്ട്‌."ദെ നൊക്കിയേ, അവിടെ ജമന്തി...ദാ കണ്ടോ ചട്ടി തൂക്കിയിട്ടിരിക്കുന്നു...നമുക്കും അങ്ങനെ വേണം". അനിതയുടെ മുഖത്ത്‌ അപ്പോള്‍ ഒരു മൊട്ടില്‍ നിന്ന് പുറത്തു വന്ന പൂവിന്റെ പ്രസരിപ്പു കാണാം.

എതായാലും ഈ ഫ്ലാറ്റ്‌ വാങ്ങി, താമസം മാറിയപ്പ്പൊള്‍ വിവേക്‌ അവള്‍ക്ക്‌ ഒരു തടസ്സവും നിന്നില്ല.ബാല്‍ക്കണി നിറയുമാറു ചട്ടികളും അതില്‍ ചെടികളും...പക്ഷെ ചതിരശ്ര അടിയുടെ പേരില്‍ എണ്ണികൊടുത്ത പണം ഓര്‍ക്കുമ്പൊള്‍ അവനു ദ്വേഷ്യം വരാറുണ്ടായിരുന്നു. "എന്തിനാ ഇത്രയും ചട്ടിക്കള്‍. ഇവിടെ ഇപ്പൊള്‍ നില്‍ക്കാന്‍ പൊലും സ്ഥലമില്ല". പക്ഷെ അനിത അതൊരു "ഓ പിന്നെ,സാരമില്ല" എന്ന മട്ടില്‍ അംഗീകരിച്ചിരുന്നില്ല. പക്ഷെ അവള്‍ ഒഴിച്ചു കൊടുത്ത വെള്ളത്തിന്റെ സ്വാദ്‌ നുകര്‍ന്നതല്ലാതെ ആ ചെടികള്‍ ഒന്നും പൂ ചൂടിയില്ല. വെള്ളം കൂടാതെ വളവും പ്രയോഗിച്ചു. ചട്ടിക്ക്‌ ചുറ്റും ഇരുന്ന് മണ്ണ്‍ ഇളക്കിക്കൊടുത്തു. പക്ഷെ അവളോട്‌ ആ ചെടികള്‍ ഒരു കരുണയും കാട്ടിയില്ല. മൊട്ടുകള്‍ അങ്ങിങ്ങു വന്നു...പക്ഷെ അവയെല്ലാം പൊഴിഞ്ഞ്‌ വേരുകളില്‍ ലയിച്ചു. ഇലകള്‍ പൊഴിഞ്ഞു, തളിരിലകള്‍ വന്നു. പക്ഷെ പുഷ്പ്പിക്കുന്ന ഒരു ലക്ഷണവും കണ്ടില്ല. എന്നും അവള്‍ അവയെ നൊക്കും. പൂക്കള്‍ വിരിയിച്ച്‌ കാറ്റിനോപ്പം ആടുന്ന റോസും, ചെമ്പരത്തിയും തിങ്ങിനിറഞ്ഞ ആ ബാല്യത്തിലേക്ക്‌ അവളുടെ മനസ്സ്‌ അപ്പോള്‍ തെന്നിപൊകും.

വിവേകിനു ഇതിനോടെല്ലാം ഒരു വെറുപ്പ്‌ തുടങ്ങിയിരുന്നു. ചുമ്മാ സ്ഥലം കളയാന്‍ ഒരോ ഏര്‍പ്പാട്‌. ഇതിന്റെ പേരില്‍ അനിതയോട്‌ ഇപ്പൊള്‍ വഴക്കിടാറുമുണ്ട്‌. പക്ഷെ ഇന്നു രാവിലെ ഇപ്പൊള്‍ അവള്‍ മുറിയില്‍ വന്നു പറഞ്ഞു പൊയ കാര്യം ഒരു നൊമ്പരമായി മനസ്സില്‍ നില്‍ക്കുന്നു. "ഇത്‌ ഒരു കിളവി റോസാണു, കുഴിയിലേക്ക്‌ കാലും നീട്ടിയങ്ങനെ!, പൂവിനി കണികാണേണ്ട". അനിതയോട്‌ കഴിഞ്ഞയാഴ്ച്ച ഇത്‌ പറയുമ്പൊള്‍, അവന്റെ ആ കളിയാക്കിച്ചിരിക്കിടയില്‍ അവള്‍ തന്റെ ദ്വേഷ്യം മറച്ചു. അത്‌ വിവേക്‌ മനസ്സിലാക്കുകയും ചെയ്തു.

അവന്‍ കിടക്കയില്‍ നിന്ന് നേരെ ബാല്‍ക്കണിയിലേക്ക്‌ നടന്നു. അനിത ചെടികള്‍ക്ക്‌ വെള്ളം ഒഴിച്ചുകഴിഞ്ഞു അടുക്കളയില്‍ പണിയിലാണു. നനവുള്ള മണ്ണില്‍, വെള്ളത്തുള്ളികള്‍ പറ്റിപ്പിടിച്ച ഇലകളുമായി ചെടികള്‍ വിവേകിനെ അവജ്നയോടെ നൊക്കി. അവന്റെ കണ്ണുകള്‍ ആ റോസാമുത്തശ്ശിയെ തേടി. നേര്‍ത്ത ഉടലുമായി കാറ്റിന്റെ ചെറിയ ഒഴുക്കില്‍ അവളങ്ങനെ ആടി നിന്നു. അവനു തോന്നി, ഇത്‌ ഒരു മുത്തശ്ശിയ്യല്ല. പുഷ്പ്പിക്കാന്‍ പൊണ ഒരു പെണ്ണിന്റെ നാണവും മണവും ഇവള്‍ക്കുണ്ട്‌. തീച്ചയായും ഇവള്‍ ഒരു യുവതി തന്നെ. മനോഹരമായ ഒരു റോസ്‌ മൊട്ട്‌, കൂമ്പിയ കണ്‍ പൊളകള്‍ പൊലെ...

അന്ന് രാത്രിയില്‍ ഡിന്നറിനു ഒരു മെഴുകുതിരിയുടെ വെളിച്ചത്തില്‍, ഒരു റോസ്‌ പൂവിന്റെ നിര്‍മലതയില്‍ അനിതക്ക്‌ ഒരു പൂക്കുല സമ്മാനിക്കുമ്പൊള്‍ അവള്‍ ചോദിച്ചു. "നാളെ നമ്മുടെ റോസ്‌ വിരിയുമ്പൊള്‍ അത്‌ എടുത്ത്‌ എനിക്കു തരുമോ? ഒര്‍മയുണ്ടല്ല്ലോ, നാളേയാണു പ്രണയിക്കുന്നവരുടെ ദിനം, ഈ പൂക്കള്‍ക്കൊപ്പം അതിനേയും ചേര്‍ക്കാം" വിവേക്‌ ഒന്ന് ചിരിച്ചു, "ഇല്ല, അത്‌ പറിക്കാന്‍ പാടില്ല. അത്‌ വിടര്‍ന്നങ്ങനെ നില്‍ക്കണം. ഈ പ്രണയ ദിനം കഴിഞ്ഞ്‌ അടുത്തത്‌ വരും, പിന്നെ അതിനടുത്തത്‌...അങ്ങനെ അങ്ങനെ...അപ്പൊളെല്ലാം അത്‌ വിടര്‍ന്നങ്ങനെ നില്‍ക്കണം", അനിതയുടെ മുഖത്ത്‌ ഒരു ആശ്ചര്യം പടര്‍ന്നു. മെഴുകുതിരി വെട്ടത്തില്‍ പിന്നെ അത്‌ ഒരു നാണമായി പരിണമിച്ചു.

അഭിപ്രായങ്ങള്‍

പ്രണയം ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രണയിക്കുന്നവര്‍ക്ക് എല്ലാം ഈ കഥ ഇഷ്ടമാകും.വിവേകിന്‍റെ മാനസാന്തരം മറ്റൊരു പ്രണയ കാലത്തിന്‍റെ തുടക്കമാണ്
Rare Rose പറഞ്ഞു…
ഭംഗിയുള്ളൊരു കഥ..
ഉല്ലാസ് പറഞ്ഞു…
നന്ദിയുണ്ട്‌ അരുണ്‍,റോസ്‌
jayanEvoor പറഞ്ഞു…
ചങ്കരന്റെയും ചക്കിയുടെയും ജീവിതം പ്രണയസുരഭിലമാകട്ടെ!

ആശംസകൾ!

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബംഗളൂരു നാട്‌: എന്റെ അച്ചായന്റെ രണ്ടാം തിരു കല്യാണം!

എങ്കിലും എണ്റ്റെ ശ്രീ പത്മനാഭാ...!

ബംഗളൂരു നാട്‌ : ചപ്പാത്തി ഇങ്ങനേയും പരത്താം!!!