പോസ്റ്റുകള്‍

2010 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പുതുവർഷാശംസകൾ!

ഇമേജ്
പുതിയ സ്വപ്നങ്ങൾ, പുതിയ പ്രതീക്ഷകൾ, പുതിയ ചിന്തകൾ... ബൂലോകത്തെ എന്റെ എല്ലാ സ്നേഹിതർക്കും പുതുവർഷാശംസകൾ!  ....പിന്നെ ഇതൊക്കെ ഒന്ന് ആഘോഷിക്കേണ്ടേ? എന്റെ ഒരു സഹപ്രവർത്തകൻ താഴെ കാണിച്ചുതന്നപോലെ...ഉന്മാദത്തിന്റെ മൂർഛയിൽ മനസ്സിൽ വിടരുന്ന ഒരോ ‘ക്രിയേറ്റിവിറ്റി’കൾ!! ‘കുരുവികൾ’ കൂടുകൂട്ടാൻ വന്നണയുമോ ഈ രാവിൽ?

ബംഗളൂരു നാട്‌ : ഒരു കിളിയും കുറച്ചു മരച്ചില്ലകളും!

ഇമേജ്
വീണ്ടും ഒരു പ്രവർത്തി ദിനം. കമ്പനി ബുസ്‌ പതിവു പോലെ ആ സ്റ്റോപ്പിലേക്ക്‌ എത്തിച്ചേർന്നു. ദിനേശന്റെ തല ബസ്സിലെ വിൻഡോ ഗ്ലാസ്സിനിടയിലൂടെ പുറത്തേക്ക്‌ നീണ്ടു. കുറേ ഏറെ സഹപ്രവർത്തകർ ഈ സ്റ്റോപ്പിൽ നിന്നു കയറാനുണ്ട്‌. പക്ഷെ അവന്റെ ഈ നോട്ടം ഒരാളെ മാത്രം ലക്ഷ്യമിട്ടാണു. ഒരു കിളിയെ... [കിളിയേക്കുറിച്ച്‌] ...ഒരു പെൺകിളിയെ...കുറച്ചു ദിവസങ്ങളായി ഈ കിളി കമ്പനിയിൽ ജോയിൻ ചെയ്തിട്ടെന്ന്‌ തോന്നുന്നു. ഒരു കന്നഡക്കാരിയാണു (കാണുമ്പോൾ). ബംഗളൂരുവിലെ മെട്രോ സംസ്ക്കാരത്തിന്റെ ഒരു ജാഢയും ആ മുഖത്തില്ല. അങ്ങനെയെങ്കിൽ നമ്മുടെ ഭാഷയിൽ ഒരു നാട്ടിൻ പുറത്തുകാരി. കർണ്ണാടകത്തിലെ ഒറ്റപ്പാലം, ഷൊർണ്ണൂർ എന്നിടങ്ങളിൽ നിന്നു വരുന്ന ഒരു വള്ളുവനാടൻ കാരി. കുറച്ചു നാണത്തിൽ പൊതിഞ്ഞ ആ മുഖം അങ്ങനെ ബസ്സിലേക്ക്‌ കയറുമ്പോൾ പലരും അങ്ങനെ നോക്കിയിരുന്നു പോകും. ചില ദിവസങ്ങളിൽ തനി നാടൻ വേഷം, ചിലപ്പോഴോ...തനി ‘മോസ്റ്റ്‌ മോഡേൺ’. പക്ഷെ ആ കിളിയുടെ ബസ്സിലേക്ക്‌ കയറുമ്പോഴുള്ള ആ ചിറകടിയുടെ താളത്തിൽ മയങ്ങാത്തവർ ആരുമില്ല!. ഇംഗ്ലീഷ്‌ പത്രങ്ങളിലെ വർണ്ണം തുളുമ്പുന്ന സിനിമാസുന്ദരിമാരുടെ ചിത്രങ്ങളിൽ നിന്നും അപ്പോൾ ദിനേശന്റെ ചില സഹപ്രവർത്തകർ കണ്ണെടുക്കു

ഹൃദയ ശൂന്യത!

ഇന്നു ലോക ഹൃദയദിനം. ശരീരത്തില്‍ ഹൃദയം ഉള്ളവര്‍ക്ക്‌ ആശങ്കപ്പെടാന്‍ ഒരു ദിനം! രാവിലെ പത്രം തുറന്നപ്പ്പോള്‍ പേജ്‌ മുഴുവന്‍ നമ്മുടെ ഹൃദയത്തിനേക്കുറിച്ചാണു വാര്‍ത്ത. ഭയങ്കരാണത്രേ പുള്ളി. ഇരുപത്തിനാലു മണിക്കൂറും നമ്മള്‍ക്കു വേണ്ടി പണി ചെയ്യുന്നു. പക്ഷെ കാണേണ്ടതുപോലെ കണ്ടില്ലെങ്കില്‍ അദ്ദേഹം പിണങ്ങും. പിന്നെ നമ്മള്‍ അനുഭവിക്കും. എങ്ങനെയെല്ലാം അവനെ സന്തോഷിപ്പിക്കാമെന്നു പത്രത്തില്‍ ഉണ്ടു. എന്തു ഭക്ഷിക്കണം, അതിനു ശേഷം എങ്ങനെ വ്യായാമം ചെയ്യണം..അങ്ങനെ ഹൃദയത്തെ സുഖിപ്പിച്ചു നിര്‍ത്താനുള്ള വഴികള്‍ എല്ലാം. ഞാന്‍ കസേരയിലേക്ക്‌ ചാഞ്ഞു. പതുക്കെ നെഞ്ചിനോട്‌ കൈ ചേര്‍ത്തു. ആ കൈ പക്ഷെ ഒരു ശൂന്യതയിലേക്ക്‌ നീണ്ടപോലെ തോന്നി. ഒരു ഹൃദയ ശൂന്യതയിലേക്ക്‌! ഹൃദയം ഉള്ളവനല്ലേ ഈ പേപ്പറില്‍ എഴുതിയതു വായിക്കേണ്ടു? അതില്ലാത്തവനോ? ഒരു പ്രണയിനി ഇല്ലാത്തവനു പ്രണയദിനം എങ്ങനെയിരിക്കും? ഒരു പക്ഷെ അവന്‍ ആ ദിവസം പുറത്തിറങ്ങി ഒരുവളെ കണ്ടെത്തിയേക്കാം. അല്ലെങ്കില്‍ അടുത്ത ദിനം വരുമ്പോഴേക്കും ഒരുവളെ കിട്ടിയേക്കാം. പക്ഷെ ഇതങ്ങനെയാണോ? ഹൃദയം വാങ്ങാന്‍ കിട്ടുമോ? ഇല്ലാത്തത്‌ ഇല്ലാത്തതു തന്നെയല്ലെ? പണ്ട്‌ നാലാം തരത്തില്‍ പഠ

ഒാണാശംസകള്‍

ഇമേജ്
പ്രിയ സുഹ്രുത്തുകളേ, എല്ലാവര്‍ക്കും നന്‍മയും ഐശ്വര്യവും നിറഞ്ഞ ഒരോണം ആശംസിക്കുന്നു. സദ്യയിലല്ലേ പ്രതീക്ഷ മുഴുവനും!... (നന്ദിയുണ്ട്‌ ഗൂഗിളേ)

ബംഗളൂരു നാട്‌: ഓലകളുടെ പറുദീസ!

ഇതേതു പറുദീസയാണെന്നു സംശയം തോന്നുന്നുണ്ടോ? ഇത്‌ മലേഷ്യയിലേയോ, ഗള്‍ഫ്‌ രാജ്യത്തിലേയോ എണ്ണപനകളിലെ ഓലകളെക്കുറിച്ചല്ല, നമ്മുടെ സ്വന്തം കേരളത്തിലെ പാലക്കാടന്‍ കള്ളു ചുരത്തുന്ന പനകളിലെ ഓലകളെക്കുറിച്ചല്ല.. പിന്നെ വേറെ ഏതാ ഈ പറുദീസ? അതും ഒരു പറുദീസയാവാന്‍ മാത്രം ഓലകളുള്ള വേറെ ഏതാ സ്ഥലം? ഉണ്ട്‌, അത്‌ ഈ മഹാനഗരം തന്നെ. ഈ മഹാനഗരത്തിലെ ഓരോ ഐ ടി കമ്പനികളും ആണു ഓലകളുടെ പറുദീസ. (ഇനി ഐ ടി എന്നു കേള്‍ക്കുമ്പൊള്‍ ദേഷ്യം തോന്നുന്നവര്‍ക്ക്‌ തുടര്‍ന്നുള്ള വായന നിര്‍ത്താം). ഒാല എന്നാല്‍ എന്തെന്ന് ഇപ്പോള്‍ ഐ ടി കാര്‍ക്ക്‌ മനസിലായിട്ട്ടുണ്ടാവും. സ്വന്തം ജോലിയില്‍ നിന്നു രാജി വെച്ചുകൊണ്ടുള്ള ആ രാജി കത്ത്‌. (ജോലി ഉള്ളവര്‍ക്ക്‌ അതിന്റെ അര്‍ത്ഥവും വ്യാപ്തിയും മനസ്സിലാവും). അക്കരപ്പച്ച കണ്ട്‌, അവിടുത്തെ മനോഹാരിത കണ്ട്‌ സ്വന്തം കരയിലെ പനയില്‍ കയറി ഓലയിടുക! എന്നിട്ട്‌ അതില്‍ കുറച്ചു പുഛവും വെറുപ്പും നാലു തെറിയും (സ്വന്തം ബോസിനെക്കുറിച്ച്‌) നിറച്ച്‌ മടക്കി വൃത്തിയായി, ഇത്രയും കാലം പനക്കു വെള്ളവും വളവും ഇട്ട മാനവശേഷിക്കാരനു അയച്ചു കൊടുക്കുക. ഇതാണു ഓല ഇടുക എന്ന ആ പരിപാടി. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സംബന്

ബംഗളൂരു നാട്‌: എന്റെ അച്ചായന്റെ രണ്ടാം തിരു കല്യാണം!

ആമുഖം: ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക്‌ ജീവിച്ചിരിക്കുന്ന ആരുമായും യാതൊരു ബന്ധവുമില്ല. ഉണ്ടെങ്കില്‍, അത്‌ വായിക്കുന്നവരുടെ വെറും തോന്നലുകള്‍ ആണു. എഴുതിയ ഞാന്‍ ഉത്തരവാദി അല്ല! ------------------------------- സ്ഥലം: ബംഗളുരു. കഥാപാത്രങ്ങള്‍: രണ്ട്‌ സോഫ്റ്റ്‌ വെയര്‍ എഞ്ജിനീയേര്‍സ്‌. പ്രഭാതത്തിന്റെ ആദ്യ മണിക്കൂര്‍ പിന്നിടുന്നതേയുള്ളു. തോമസ്‌ കുട്ടി കടുവാപ്പറമ്പില്‍ എന്ന തോമാച്ചന്‍ ഇപ്പോഴും നിദ്രയിലാണു. മള്‍ട്ടി നാഷണല്‍ സോഫ്റ്റ്‌ വെയര്‍ കമ്പനിയില്‍ ടീം ലീഡ്‌ അണു പുള്ളി. ടീമിലുള്ളവര്‍ക്ക്‌ നല്ല 'പണി' ഇന്നലെത്തന്നെ കൊടുത്തു. അയതിനാല്‍ പതുക്കെ ഓഫീസില്‍ പൊയാല്‍ മതി. നാളെ ഞാന്‍ മാനേജറയാല്‍ ഏതു കാറെടുക്കും എന്നിങ്ങനെ സ്വപ്നം കണ്ടുകൊണ്ട്‌ ആ ഉറക്കം അങ്ങനെ നീണ്ടു. അപ്പൊഴാണു മൊബൈല്‍ സംഗീതം കേള്‍പ്പിച്ചത്‌. ഉറക്കച്ചടവോടെ അദ്ദേഹം അത്‌ കാതോടടുപ്പിച്ചു. "തോമസല്ലേ?" അങ്ങേ തലക്കല്‍ സ്വന്തം അപ്പച്ചന്‍. "അതേ, ഞാനാ..എന്താ അപ്പച്ചാ ഈ രാവിലേത്തന്നെ വിളിക്കണേ. ഇന്നു പരീക്ഷ ഒന്നും ഇല്ലല്ലോ!" ഉറക്കപ്പിച്ച്‌ മാറിയിട്ടില്ല! പണ്ട്‌ ഈ അപ്പച്ചനെ ഇങ്ങനെ പ്രാകികൊണ്ട്‌ എത്ര പ്രഭാതങ്ങള

ലൈല്ല വന്നു, കുളിരു പകര്‍ന്നു!

ലൈല്ല വന്നു, കുളിരു പകര്‍ന്നു! പെണ്ണുങ്ങള്‍ അപകടകാരികളാവില്ലാ എന്ന ആ ശുഭാപ്ത്തിവിശ്വാസമാവാം ഈ പേരിനുപിന്നില്‍...പക്ഷെ നാശനഷ്ട്ം കണ്ടിട്ട്‌ കേമി തന്നെ.. ഭാഗ്യം ലൈല്ലയുടെ കെട്ടിയൊന്‍ വരാത്തത്‌!!

ഓര്‍മ്മകളുടെ കല്‍പ്പടവുകളിലൂടെ...

ഇമേജ്
അങ്ങനെ ഒരുപാടു വര്‍ഷങ്ങള്‍ക്കു ശേഷം ആ നാട്ടില്‍ ഞാന്‍ വീണ്ടും എത്തി. തോളത്തുള്ള ബാഗിനേക്കളും ഭാരം മനസ്സിലാണു. ഒരുപാടു ഓര്‍മ്മകളുടെ ആ ഭാരം, പക്ഷെ മധുരമുള്ളതാണിത്‌. ചുമക്കാന്‍ ഒരു മടിയുമില്ലാത്തതും. ബസ്സ്‌ സ്റ്റോപ്പില്‍ നിന്നു വീട്ടിലേക്കുള്ള ആ വഴി ഇപ്പോള്‍ ടാര്‍ ചെയ്തിരിക്കുന്നു. പണ്ട്‌ ഈ വഴി എന്റെ മുന്നില്‍ ഒരു തലവേദനയായിരുന്നു. ബസ്സ്‌ സ്റ്റോപ്പില്‍ നിന്നും ഒരു വീട്ടിലേക്ക്‌ ഇത്രയും ദൂരമോ? നടക്കാന്‍ വയ്യ, ഒരു ചക്ര ഷൂ കിട്ടിയിരുന്നെങ്കില്‍ എന്നു ആശിച്ചിരുന്നു! ഏതായാലും കുട്ടിക്കാലത്ത്‌ തോന്നിയ ആ ദൂരം ഇപ്പോള്‍ തൊന്നുന്നില്ല. വളര്‍ന്നപ്പോള്‍ മറ്റുള്ളവ ചെറുതായി? ഈ വഴി അവസാനിക്കുന്നത്‌ അമ്പലത്തിന്റെ പിന്‍ വാതിലിലേക്കാണു. പടര്‍ന്നു നിന്നിരുന്ന ആലിനെ ഇപ്പോള്‍ ഒരു തറയിലേക്ക്‌ ഇരുത്തിയിട്ടുണ്ട്‌. പണ്ട്‌ അമ്പലത്തിനു ഈ ചുറ്റുമതില്‍ ഉണ്ടായിരുന്നില്ല. ബാഗും തൂക്കി നേരെ അകത്തേക്കു ഇറങ്ങി ചെല്ലാം. എന്റെ ഓര്‍മ്മകളെല്ലാം തങ്ങി നില്‍ക്കുന്നത്‌ ഈ അമ്പലത്തിന്റെ നാലുചുറ്റും ആണു. ഈശ്വരനെ ഒന്നു തൊഴുത്‌ വീട്ടിലേക്ക്‌ പോകാം എന്നു കരുതി ഞാന്‍ വലത്തോട്ടുള്ള വഴി എടുത്തു. ഈ ചുറ്റുപാടില്‍ വേറെ കാര്യമായ മാറ്റങ്ങള

വിഷ്‌ യു എ വിഷു

ഇമേജ്
ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും നിറവില്‍ മറ്റൊരു വിഷു കൂടി കടന്നുപോകുന്നു...സമൃദ്ധി ജീവിതത്തിലേക്ക്‌ പല രീതിയില്‍ കടന്നു വരാം. പക്ഷെ അത്‌ നിറയേണ്ടത്‌ മനസ്സിലാണു. അങ്ങനെ അത്‌ വന്നു നിറയട്ടെ, എന്നിലും നിന്നിലും. വിഷു ആശംസകള്‍... പിന്നെ ഇപ്രാവശ്യം കണി കാണാന്‍ രണ്ടു പേര്‍ കൂടിയുണ്ടായിരുന്നു...വീരനും (വീരരാഘവനും) കൂട്ടുകാരിയും! (അമ്പമ്പോ!)

ബംഗലൂരു നാട്‌: സ്വന്തം വീരരാഘവന്‍

ഇമേജ്
മീന്‍ (അലങ്കാര മത്സ്യങ്ങള്‍, അല്ലാതെ അയലയോ മത്തിയോ അല്ല കേട്ടോ!) വാങ്ങണമെന്ന മോഹവുമായി എത്തിചേര്‍ന്നത്‌ ഒരു വലിയ ഷോപ്പിംഗ്‌ മാളിനു മുന്നില്‍. (പണ്ട്‌ പാലക്കാടന്‍ വയല്‍ പാടങ്ങളിലെ വെള്ള ചാലുകളില്‍ ഉടുമുണ്ടുകൊണ്ട്‌ പരല്‍ മീനുകളെ പിടിച്ചു നടന്ന കാലം മുതല്‍ക്കേ ഉള്ള ഒരു ആഗ്രഹം!) നേരെ മീന്‍ കച്ചവടക്കരന്റെ കടയിലേക്ക്‌. നിറഞ്ഞ ചിരിയോടെ അയാള്‍ എന്നെ സ്വീകരിച്ചു. ഒപ്പം കച്ചവടക്കാരിയുമുണ്ട്‌. ചില്ലു കൂട്ടില്‍ പൊളപ്പന്‍ മീനുകള്‍!. ചുവപ്പ്‌, കറുപ്പ്‌, മഞ്ഞ, നീല, പച്ച എന്നിങ്ങനെ വിവിധ ദേശക്കാര്‍, ഭാഷക്കാര്‍. മെലിഞ്ഞുണങ്ങിയ സുന്ദരന്മാരും സുന്ദരികളും. തടിച്ചുകൊഴുത്ത്‌ വീര്‍ത്ത്‌ വയറെല്ലാം ചാടിയ തടിമാടന്മാര്‍. അമ്മമാരുടെ കൈ പിടിച്ച്‌ നടക്കുന്ന കുഞ്ഞു കുറുമ്പന്മാര്‍. പ്രണയ പരവേശത്താല്‍ കാമുകിമാരെ തഴുകി നടക്കുന്ന റോമിയൊമാര്‍. കുഴിയിലേക്ക്‌ കാലും നീട്ടിയിരിക്കുന്ന അപ്പൂപ്പന്‍സ്‌ അമ്മൂമ്മാസ്‌. അങ്ങനെ ഒരു ചെറിയ ലോകം തന്നെ. ആവൂ..ഏതിനെ ദത്തെടുക്കണം? ഞാന്‍ ആലോചിച്ചു. നല്ല ശക്തനായ ഒരുവനാവണം. എതു കഠിന ജീവിത സാഹചര്യങ്ങളെയും തരണം ചെയ്യാന്‍ കഴിയുന്നവനാവണം. മനസ്സ്‌ അചഞ്ചലമായിരിക്കണം. നെഞ്ചില്‍ തീ ആളിപടരുമ്പൊഴും പുറ

Check out Save Our Tigers | Join the Roar

ഇമേജ്
Title: Save Our Tigers | Join the Roar Link: http://gotaf.socialtwist.com/redirect?l=614910437280551696911 http://www.youtube.com/watch?v=hRwOgGn6OmQ Photo courtesy - Google

2 മിനിറ്റില്‍ ചിരിക്കാം, കരയാം, പിന്നെ ഒന്ന് ചിന്തിക്കാം!

മനോരമ ഓണ്‍ലൈന്‍ നടത്തിയ 2 മിനിറ്റ്‌ മൊബൈ ല്‍ മൂവി മത്സരത്തില്‍ അവസാന റൗണ്ടിലെത്തിയ വീഡിയോകള്‍ കാണാന്‍ ഇതുവഴി പോവുക. പിന്നെ, ഞാനും ഇതില്‍ ഒരു കൈ നോക്കി. പക്ഷെ അവസാന റൗണ്ടില്‍ എലിമിനേറ്റ്‌ ആയി...പാവം ഞാന്‍! ഏതായാലും നിങ്ങള്‍ക്ക്‌ കാണണമെന്നുണ്ടെങ്കില്‍ ഇങ്ങോട്ടു പോവുക. (ഡയറക്ടര്‍: ഉല്ലാസ്‌ എ എന്‍ - അമ്പട ഞാനേ!!)

ബംഗളുരു നാട്‌: റോസാമുത്തശ്ശി

ഇമേജ്
"വിവേക്‌, ദേ നൊക്കിയേ..റോസില്‍ മൊട്ടുകള്‍ തളിര്‍ത്തിരിക്കുന്നു!" ഒരു നൂറു റൊസാപുഷ്പ്പങ്ങള്‍ വിടര്‍ന്നു കഴിഞ്ഞിരുന്ന അനിതയുടെ ആ മുഖം വിവേകിന്റെ ചെവിയോട്‌ ചേര്‍ന്ന് നിലവിളിച്ചു. ഉറക്കത്തിന്റെ അവസാന അദ്ധ്യായത്തില്‍ നിന്ന് വിവേക്‌ അപ്പോള്‍ പുറത്തു വരുന്നതേയുള്ളു. വിടര്‍ന്നു തുടുത്ത അനിതയുടെ മുഖം പതിയെ കണ്‍പൊളകളെ വകഞ്ഞു മാറ്റി കടന്നു വന്നു. "എന്താ രാവിലേ തന്നെ..ഉറങ്ങട്ടെ". വിവേക്‌ നഷ്ടപ്പെട്ട ഉറക്കത്തിന്റെ ആവരണം വീണ്ടും അണിയാന്‍ ശ്രമിച്ചു. പക്ഷെ അനിത വല്ലാതെ സന്തോഷവതിയായിരുന്നു. വീണ്ടും വിവേകിനെ കുലുക്കി ഉണര്‍ത്തി. "റൊസയില്‍ മൊട്ടുകള്‍ വന്നു, ഇനി അത്‌ വിടര്‍ന്ന്...നല്ല ഭംഗിയായിരിക്കും". അവള്‍ ബെഡ്ഡ്‌ റൂമില്‍ നിന്ന് വീണ്ടും ബാല്‍ക്കണിയിലേക്ക്‌ ഓടി. ഉറക്കം നഷ്ടപ്പെട്ട വിവേകിനു അവളോട്‌ നല്ല ദേഷ്യം തോന്നി. "ഈ പെണ്ണ്‍ രാവിലേ തന്നെ തുടങ്ങിയോ?" എതായാലും ഇനി ഉറക്കം കിട്ടില്ല. അവന്‍ ഒരു വശത്തേക്ക്‌ ചരിഞ്ഞ്‌ ചുമ്മ തലയണയും കെട്ടി പിടിച്ച്‌ കിടന്നു. പതിയെ അവന്റെ മനസ്സിലേക്ക്‌ റൊസും പുഷ്പങ്ങളും ഒക്കെ കടന്നുവരാന്‍ തുടങ്ങി. ശരിയാണു, അനിത ഇത്ര 'എക്സൈറ്റഡ്

ബംഗലുരു നാട്‌ : അമളികള്‍ പലവിധം ഉലകില്‍ സുലഭം!

അമളികള്‍ പലവിധം ഉലകില്‍ സുലഭമല്ലേ? എന്റെ ഭാര്യയുടെ ഒരു സുഹൃത്തിനു പറ്റിയ അമളി ഓര്‍ത്തപ്പോള്‍ അങ്ങനെ തൊന്നിപ്പോയി. ആര്‍ക്കും ഏപ്പൊഴും എവിടെയും സംഭവിക്കാം. അത്‌ വരുന്ന വഴി പല വിധത്തിലായിരിക്കും, പല രൂപത്തിലും. ഈ സുഹൃത്തിനു സംഭവിച്ചത്‌ സ്വന്തം വസ്ത്രത്തിലൂടെയായിരുന്നു. ഇതോര്‍ത്തപ്പൊള്‍ ഇതുപൊലുള്ള ചില അമളികളും അത്‌ മറയ്ക്കാനുള്ള ആളുകളുടെ തത്രപ്പടും മനസ്സില്‍ കടന്നു വന്നു. ഭാര്യയുടെ സുഹൃത്തിന്റെ കാര്യത്തില്‍ സംഭവിച്ചതിതാണു. രാവിലെ ഓഫീസിലേക്കിറങ്ങിയപ്പൊള്‍ പുള്ളിക്കാരനു ഒരു സംശയം, പാന്‍റ് കുറച്ചു 'ടൈറ്റ്‌' ആണോ എന്ന്. കുറേ കാലമായി അലമാരിയില്‍ ഇരിക്കുന്നു. കോളേജില്‍ പഠിക്കുമ്പോള്‍ വാങ്ങിയതാണു. ആകെ ഒരു ഫ്രൈഡേ മാത്രമേ ഗള കൗപീനം അഴിച്ചു വച്ച്‌ മനസിനിണങ്ങുന്ന വസ്ത്രം ധരിക്കാന്‍ ഓഫിസില്‍ അനുവാദമുള്ളു. അന്നു ഐ ടി ചുള്ളന്മാര്‍ തമ്മില്‍ മല്‍സരമാണു. പാശ്ചാത്യ പൗരസ്ത്യ വേഷങ്ങളിലെ പുതിയ ഫാഷന്‍ പരീക്ഷിക്കാന്‍ പറ്റിയ അവസരം. കൂടാതെ 'ടൈറ്റ്‌' ആയ വസ്ത്രങ്ങള്‍ ധരിച്ചാല്‍ സോഫ്റ്റ്‌ 'വയര്‍' എന്നുള്ള കളിയാക്കലുക്കള്‍ മാറ്റാന്‍ മസിലുകള്‍ കാണിക്കുക്കയുമാകാം. ഏതായാലും സുഹൃത്ത്‌ ആ പാന്‍റ് ത