ബംഗളുരു നാട്‌ : സാമ്പത്തിക മാന്ദ്യം - ഒരു റിയാലിറ്റി ഷോ

താഴെ പറയുന്ന കഥാപാത്രങ്ങള്‍ക്ക്‌ ജീവിച്ചിരിക്കുന്നവരോ ആത്മഹത്യ ചെയ്തവരോ ആയ സോഫ്റ്റ്‌ വയര്‍ മാനേജേര്‍സ്‌ അല്ലെങ്ങില്‍ ഡെവലപ്പേര്‍സുമായി സാമ്യം തോന്നുന്നുണ്ടെങ്കില്‍ അത്‌ തികച്ചും യാദ്രുശ്ചികം മാത്രം.


സംഭവം നടക്കുന്നത്‌ ഈ നഗരത്തെ ഒരു മള്‍ട്ടി നാഷനല്‍ സോഫ്റ്റ്‌ വയര്‍ കമ്പനിയില്‍. ഒരു പ്രോജക്ട്‌ ടീം. അതില്‍ ഒരു മാനേജര്‍ (35 വയസ്സ്‌- വീട്ടില്‍ ഭാര്യ, കുഞ്ഞ്‌, മറ്റു പ്രാരാബ്ദങള്‍). മറ്റുള്ളവര്‍ ഒരു ടീം നായകനും പിന്നെ ഡെവലപ്പേര്‍സും. ഒരുത്തന്‍ വലിയ 'കിടു', 'ടെക്നോ ഫണ്ടു'. മരുപച്ചയായി ഒരു പെണ്‍കുട്ടിയുണ്ട്‌ ഈ ടീമില്‍. ഈ പെണ്‍ ഡെവലപ്പര്‍ വളരെ സാമര്‍ഥ്യക്കാരി. സോപ്പ്‌ ശരീരത്തില്‍ മാത്രമല്ല, ചിന്തകളിലും, പ്രവൃത്തിയിലും. മറ്റോരുത്തനോ? വെറും ടൈം പാസ്‌, യോ യോ, മൂസിക് മസ്തി. മനേജറിന്റെ കണ്ണിലേ കരട്‌ ആണു ഈ പയ്യന്‍. പയ്യനൊഴികെ ഇവിടെ ഈ കഥയില്‍ മറ്റാര്‍ക്കും ഒരു പ്രസക്തിയുമില്ല.


അങ്ങനെയിരിക്കെ നഗരത്തില്‍ സാമ്പത്തിക മാന്ദ്യം വന്നു.




ഡെവലപ്പേര്‍സ്‌ റൗണ്ട്‌
-------------------------
കമ്പനിയിലെ എച്ച്‌ ആര്‍ സുന്ദരി വന്ന് മനേജറോട്‌ പറഞ്ഞു, ടീമില്‍ നിന്ന് ഒരാളെ കമ്പനിക്കുവേണ്ടി ബലി കൊടുക്കണം. മാനേജറിനു വേറേ അലോച്ചിക്കേണ്ടി വന്നില്ല. യോ യോ പയ്യനെ പോ പോ കമ്പനിക്കു പുറത്തു പോ എന്നു പറയാന്‍ കാത്തിരിക്കുകയാണല്ലോ പുള്ളിക്കാരന്‍. പക്ഷെ എച്ച്‌ ആര്‍ പറഞ്ഞു, അതിനു ചില കണ്ടീഷന്‍സ്‌ ഉണ്ട്‌. ഈ 'കീ പേര്‍ഫൊര്‍മന്‍സ്‌ ഇന്‍ഡികേറ്റര്‍' എന്നു പറയുന്നപോലെ 'കീ ഫാക്റ്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ്‌' (കമ്പനിക്ക്‌ അകത്ത്‌), ചുരുക്കി പറഞ്ഞാല്‍ കേ എഫ്‌ സി!. ഇത്‌ നേടുന്നവരെ പുറത്താക്കരുത്‌. ഒപ്ഷന്‍സ്‌ തഴെ കാണുന്നവ.

1. മനേജര്‍ സ്വന്തം സീറ്റില്‍ ഇരുന്ന് ഒരു പെന്‍ അല്ലെങ്കില്‍ ഡസ്റ്റര്‍ പൊക്കിയെറിയും. അത്‌ വന്ന് തലയില്‍ വീഴുന്ന ഡെവലപ്പര്‍ കമ്പനിക്ക്‌ പുറത്ത്‌. (തലയില്‍ ഉണ്ടാവുന്ന മുറിവ്‌ കമ്പനി ചികിത്സിക്കും)

2. വായില്‍ സ്പൂണ്‍ പിടിച്ച്‌ അതില്‍ നാരങ്ങാ വച്ച്‌ 100 മീറ്റര്‍ ഹര്‍ഡില്‍സ്‌. ഹുസൈന്‍ ബൊള്‍ട്ടിനേപൊലേ തന്നെ തോല്‍പ്പിക്കാന്‍ അരുമില്ലേ എന്നു ചോദിച്ച്‌ ജയിച്ച്‌ വന്നാല്‍ പുറത്താക്കില്ല.

3. കമ്പനി ഫയര്‍ ഡ്രില്‍ നടത്തും, അലാറം കേള്‍ക്കുമ്പൊള്‍ ഓടി പോയി പുറത്ത്‌ നട്ടുച്ച വേയിലില്‍ നില്‍ക്ക്കണം. പിന്നെ അടുത്ത വിസില്‍ കേള്‍ക്കുമ്പൊള്‍ ഓടി വന്ന് (ചില കമ്പനിയില്‍ ഇവിടെ ചാക്കില്‍ കയറി വേണം ഓടാന്‍ എന്നു കേള്‍ക്കുന്നു) ഓഫീസില്‍ കയറണം. വാതില്‍ അടയുന്നതിന്റെ മുന്‍പ്‌ എല്ലാ 'സ്വൈപ്പും' ചെയ്ത്‌ വേണം സീറ്റില്‍ എത്താന്‍.


(ചുരുക്കം പറഞ്ഞാല്‍, സ്കൂളില്‍ പടിക്കുമ്പോല്‍ ചാക്ക്‌ ചാട്ടം, സ്പൂണില്‍ നാരങ്ങാ വച്ച്‌ ഓട്ടം എന്നിവ പരിശീലിച്ച ഡെവലപ്പേര്‍സിനു കമ്പനിയില്‍ തുടര്‍ന്നും പണി ചെയ്യാം.)

നമ്മുടെ മാനേജര്‍ ഓപ്ഷന്‍ ഒന്ന് സെലക്റ്റ്‌ ചെയ്തു. ലക്ഷ്യം യോ യോ പയ്യന്‍ തന്നെ. മറ്റുള്ള ഡെവലപ്പേര്‍സിന്റെ സഹായത്തൊടെ അവനെ സീറ്റില്‍ ബലമായി പിടിച്ചിരുത്തി, സ്വന്തം സീറ്റില്‍ നിന്ന് ഒരു ഡസ്റ്റര്‍ (സ്കൂളില്‍ കാണുന്ന പഞ്ഞി കൊണ്ടുള്ളതല്ല!) ഉന്നം നോക്കിയെറിഞ്ഞു. അങ്ങനെ തലയില്‍ ഒരു കുഞ്ഞു മുഴയുമായി പയ്യന്‍ പുറത്ത്‌. ആദ്യ റൗണ്ട്‌ അവസാനിച്ചു.


മാനേജേര്‍സ്‌ റൗണ്ട്‌
-----------------------
നമ്മുടെ എച്ച്‌ ആര്‍ സുന്ദരി ഈ കഥയിലെ മാനേജറിന്റെ ബോസ്‌ ആയ വി പി (വൈസ്‌ പ്രസിഡന്റ്‌) യെ കാണുന്നു. ഒരു മനേജറിനെ അടുത്തതായി ബലി കൊടുക്കണം. വി പി കുറച്ച്‌ ആലോചിച്ചു. എല്ലാവരും ഒന്നിനൊന്ന് മെച്ചം! ആരേയാണിപ്പോള്‍?? അപ്പോഴാണു യോ യോ പയ്യന്റെ കടന്നു വരവ്‌(പുള്ളി രണ്ടു മാസത്തെ പരോളില്‍ ഇപ്പൊഴും കമ്പനിയിലുണ്ട്‌). ഒരു വലിയ സൂട്ട്‌ കേസും അതില്‍ നിറയെ പണവും വി പിക്കു മുന്നില്‍ വച്ചു. "ഞാന്‍ നിങ്ങളെ സഹായിക്കാം. വളരേ ജനകീയമായിരിക്കണം ഈ എലിമിനേഷന്‍" പയ്യന്‍ നിര്‍ദ്ദേശിച്ചു. "20% നിങ്ങള്‍ക്ക്‌ മാര്‍ക്കിടാം. ബാക്കി 80% എസ്‌ എം എസ്‌". "വളരേ നല്ല മാര്‍ഗ്ഗം". സൂട്ട്‌ കേസിന്റെ പുറത്ത്‌ കേറിയിരുന്നു വി പി പറഞ്ഞു.


എലിമിനേഷന്‍ റൗണ്ട്‌
------------------------
എല്ലാ മാനേജേര്‍സും നിരനിരയായി നില്‍ക്കുന്നു. കരച്ചില്‍ വരാറായി നില്‍ക്കുന്ന മുഖഭാവങ്ങള്‍. എച്‌ ആര്‍ സുന്ദരിയും ഒരു മൈക്കും പിടിച്ച്‌ കരച്ചിലിന്റെ വക്കില്ലാണു. പൊട്ടിക്കരയണോ? അതോ വിങ്ങി വിങ്ങി കരയണോ? വിതുമ്പണോ, എല്ലാം ഉള്ളില്‍ ഒതുക്കി തേങ്ങണോ? ഇതാണു അവര്‍ അലോചിക്കുന്നത്‌. ജഡ്ജിന്റെ സീറ്റില്‍ നമ്മുടെ വി പി ഇരിപ്പുണ്ട്‌. കാണികളായി ഡെവലപ്പേര്‍സും. "എന്താ പറയുക? നിങ്ങളുടെ നല്ലതിനു വേണ്ടിയാണു ഞാന്‍ ഒരോ തെറ്റു കുറ്റങ്ങള്‍ പറഞ്ഞിട്ടുള്ളത്‌. നിങ്ങള്‍ക്ക്‌ അത്‌ മനസ്സിലായിക്കാണുമല്ലോ? അതു മതി" പുള്ളി പതുക്കെ തല താഴ്ത്തി. ഒടുവില്‍, വിഷാദം നിറഞ്ഞു തുളുമ്പിയ ആ നിമിഷത്തില്‍ സുന്ദരി റിസള്‍ട്ട്‌ പറഞ്ഞു. നമ്മുടെ കഥയിലെ മാനേജര്‍ പുറത്തായി. 20% മാര്‍ക്കില്‍ പുള്ളിക്ക്‌ കിട്ടിയത്‌ പൂജ്യം. ബാക്കി 80% എസ്‌ എം എസ്‌, അത്‌ പയ്യന്‍സ്‌ എല്ലാ ഡെവലപ്പേര്‍സിനേയും വേണ്ടതുപോലെ കണ്ടു ശരിയാക്കിയെടുത്തു. പാവം മാനേജര്‍..."എന്നെ സപ്പോര്‍ട്ട്‌ ചെയ്ത എല്ലാവര്‍ക്കും നന്ദി. ഇതു വരെ എത്താന്‍ കഴിഞ്ഞത്‌ എന്റെ ഒരു മഹാ ഭാഗ്യം." പിന്നെ ഒന്നു തേങ്ങി, "എനിക്ക്‌ ഒരു 2 എസ്‌ എം എസ്‌ കൂടി അയക്കാമായിരുന്നില്ലേ?" ഒടുവില്‍ ഒരു പൊട്ടിക്കരച്ചില്‍. ഒപ്പം എച്ച്‌ ആര്‍ സുന്ദരിക്കും ദുഖം അടക്കാനായില്ല.അങ്ങനെ റിയാലിറ്റി ഷോ കഴിഞ്ഞു.

കര്‍ട്ടണിനു പിന്നില്‍, അണിയറയില്‍. നമ്മുടെ മാനേജറും യോ യോ പയ്യനും ഓഫീസിലെ വിശാലമായ കഫേറ്റേറിയയില്‍. "സര്‍, ഈ കമ്പനിയുടെ വാതിലുകള്‍ നമ്മള്‍ക്കു വേണ്ടി തുറന്നിട്ടിരിക്കുന്നു, പുറത്ത്‌, വിശാലമായ ലോകം. അനവധി അവസരങ്ങള്‍. ഫ്ലാറ്റ്‌ നേടാന്‍ ഇനിയും റിയാലിറ്റി ഷോകള്‍ വരും. നമ്മുക്ക്‌ ഒന്നിച്ചു നില്‍ക്കാം." പയ്യന്‍സിന്റെ ഈ കോണ്‍ഫിഡെന്‍സ്‌ കണ്ട്‌ മാനേജെറിന്റെ മനം നിറഞ്ഞു.

അഭിപ്രായങ്ങള്‍

ആകെ ഗണ്‍ഫൂഷനായല്ലോ.
ആക്ച്വലി എന്താ പ്രശ്നം?
ചാണക്യന്‍ പറഞ്ഞു…
പ്രശ്നങ്ങൾ സോൾവ് ചെയ്യാനുള്ള ഓരോ വഴികളേ....!!!
എനിക്കും ഇത്തിരി കണ്‍ഫ്യൂഷന്‍ ആവാതില്ല.
OAB/ഒഎബി പറഞ്ഞു…
ഈ എടങ്ങേറിലെ അവുലും കഞ്ഞി ഞമ്മക്ക് ദഹിക്കുലാ...
:):)

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബംഗളൂരു നാട്‌: എന്റെ അച്ചായന്റെ രണ്ടാം തിരു കല്യാണം!

എങ്കിലും എണ്റ്റെ ശ്രീ പത്മനാഭാ...!

ബംഗളൂരു നാട്‌ : ചപ്പാത്തി ഇങ്ങനേയും പരത്താം!!!