പോസ്റ്റുകള്‍

അനുഭവം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ബംഗളൂരു നാട് : ആകാശ വിസ്മയങ്ങൾ!!!

ഇമേജ്
sNdp¸¯n F\n¡v Hê ss]eäv AIWsa¶mbnê¶s{X B{Klw! At¶ Al¦mcw Xosc CÃmXnê¶Xn\m Rm\Xv \m«pImtcmsSÃmw ]dªp \S¡mdpap­mbnê¶s{X! ap¯Èn AS¡apÅhÀ¡v F¶n henb {]Xo£Ifmbnêì. Rm³ hfÀ¶v Hê ss]eäv Bbn«v thWw Fsâ hnam\¯n k©cn¡m³ F¶v AhÀ ]dbmdp­mbnêì. B{Klw Adnbn¨t¸mÄ Aì Rm³ ]dªXv "ss]eäv Bhp¶Xv hnam\w e£y Øm\¯v F¯n¡m³ AÃ, adn¨v AImi¯v h¨v hnam\w Dt]£n¨v ]mc¨}«n `qanbnte¡v NmSm³ Bé t]mepw!'. `mKyw!! Rm³ ss]eäv Bhm¯Xv, Asæn Fsâ ap¯Èn¡v kam[m\abn acn¡m³ ]änÃmbnêì, IqSmsX aäp \m«pImÀ¡qw. CXv Hê ]gb IY. ]s£ F\nç C¶qw Cu hnam\w ]dìbê¶Xpw Xmgvì h¶v \ne¯nd§p¶Xpw Hê AÛpXamé. Cu \Kc¯nse ]gb hnam\¯mhf¯në kao]¯p IqSn t]mæt¼mÄ ImWmdpÅ Hê Øncw Imgv¨bmbnêì AhnsS hnam\¯mhf¯në Npäpw hfÀ¶ncnç¶ ac§fn BfpIÄ tIdnbnê¶v hnam\§sf ho£nç¶Xv. AhÀ¡Xv Hê AÛpXamé. . . Ahkcw In«nbm Rmëw AXp sNbvtXt\! Rm³ Xmaknç¶ Cu ^vfmänë apIfneqsS Nnet¸mÄ bp²hnam\§Ä Nodn¸mªp ]dç¶Xv ImWmw. anSp¡cmb ss]eäpamêsS ssI¿n S¬ IW¡në `mcapÅ Cu hnam\§Ä Hê Ifn¸«w t]msebmé! FNv F F  t\mSv tNÀ¶mé Fsâ Xmak Øew. AhêsS ]e ]co£W¸d¡epw Fsâ...

ബംഗളൂരു നാട്‌: എന്റെ അച്ചായന്റെ രണ്ടാം തിരു കല്യാണം!

ആമുഖം: ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക്‌ ജീവിച്ചിരിക്കുന്ന ആരുമായും യാതൊരു ബന്ധവുമില്ല. ഉണ്ടെങ്കില്‍, അത്‌ വായിക്കുന്നവരുടെ വെറും തോന്നലുകള്‍ ആണു. എഴുതിയ ഞാന്‍ ഉത്തരവാദി അല്ല! ------------------------------- സ്ഥലം: ബംഗളുരു. കഥാപാത്രങ്ങള്‍: രണ്ട്‌ സോഫ്റ്റ്‌ വെയര്‍ എഞ്ജിനീയേര്‍സ്‌. പ്രഭാതത്തിന്റെ ആദ്യ മണിക്കൂര്‍ പിന്നിടുന്നതേയുള്ളു. തോമസ്‌ കുട്ടി കടുവാപ്പറമ്പില്‍ എന്ന തോമാച്ചന്‍ ഇപ്പോഴും നിദ്രയിലാണു. മള്‍ട്ടി നാഷണല്‍ സോഫ്റ്റ്‌ വെയര്‍ കമ്പനിയില്‍ ടീം ലീഡ്‌ അണു പുള്ളി. ടീമിലുള്ളവര്‍ക്ക്‌ നല്ല 'പണി' ഇന്നലെത്തന്നെ കൊടുത്തു. അയതിനാല്‍ പതുക്കെ ഓഫീസില്‍ പൊയാല്‍ മതി. നാളെ ഞാന്‍ മാനേജറയാല്‍ ഏതു കാറെടുക്കും എന്നിങ്ങനെ സ്വപ്നം കണ്ടുകൊണ്ട്‌ ആ ഉറക്കം അങ്ങനെ നീണ്ടു. അപ്പൊഴാണു മൊബൈല്‍ സംഗീതം കേള്‍പ്പിച്ചത്‌. ഉറക്കച്ചടവോടെ അദ്ദേഹം അത്‌ കാതോടടുപ്പിച്ചു. "തോമസല്ലേ?" അങ്ങേ തലക്കല്‍ സ്വന്തം അപ്പച്ചന്‍. "അതേ, ഞാനാ..എന്താ അപ്പച്ചാ ഈ രാവിലേത്തന്നെ വിളിക്കണേ. ഇന്നു പരീക്ഷ ഒന്നും ഇല്ലല്ലോ!" ഉറക്കപ്പിച്ച്‌ മാറിയിട്ടില്ല! പണ്ട്‌ ഈ അപ്പച്ചനെ ഇങ്ങനെ പ്രാകികൊണ്ട്‌ എത്ര പ്രഭാതങ്ങള...

ഓര്‍മ്മകളുടെ കല്‍പ്പടവുകളിലൂടെ...

ഇമേജ്
അങ്ങനെ ഒരുപാടു വര്‍ഷങ്ങള്‍ക്കു ശേഷം ആ നാട്ടില്‍ ഞാന്‍ വീണ്ടും എത്തി. തോളത്തുള്ള ബാഗിനേക്കളും ഭാരം മനസ്സിലാണു. ഒരുപാടു ഓര്‍മ്മകളുടെ ആ ഭാരം, പക്ഷെ മധുരമുള്ളതാണിത്‌. ചുമക്കാന്‍ ഒരു മടിയുമില്ലാത്തതും. ബസ്സ്‌ സ്റ്റോപ്പില്‍ നിന്നു വീട്ടിലേക്കുള്ള ആ വഴി ഇപ്പോള്‍ ടാര്‍ ചെയ്തിരിക്കുന്നു. പണ്ട്‌ ഈ വഴി എന്റെ മുന്നില്‍ ഒരു തലവേദനയായിരുന്നു. ബസ്സ്‌ സ്റ്റോപ്പില്‍ നിന്നും ഒരു വീട്ടിലേക്ക്‌ ഇത്രയും ദൂരമോ? നടക്കാന്‍ വയ്യ, ഒരു ചക്ര ഷൂ കിട്ടിയിരുന്നെങ്കില്‍ എന്നു ആശിച്ചിരുന്നു! ഏതായാലും കുട്ടിക്കാലത്ത്‌ തോന്നിയ ആ ദൂരം ഇപ്പോള്‍ തൊന്നുന്നില്ല. വളര്‍ന്നപ്പോള്‍ മറ്റുള്ളവ ചെറുതായി? ഈ വഴി അവസാനിക്കുന്നത്‌ അമ്പലത്തിന്റെ പിന്‍ വാതിലിലേക്കാണു. പടര്‍ന്നു നിന്നിരുന്ന ആലിനെ ഇപ്പോള്‍ ഒരു തറയിലേക്ക്‌ ഇരുത്തിയിട്ടുണ്ട്‌. പണ്ട്‌ അമ്പലത്തിനു ഈ ചുറ്റുമതില്‍ ഉണ്ടായിരുന്നില്ല. ബാഗും തൂക്കി നേരെ അകത്തേക്കു ഇറങ്ങി ചെല്ലാം. എന്റെ ഓര്‍മ്മകളെല്ലാം തങ്ങി നില്‍ക്കുന്നത്‌ ഈ അമ്പലത്തിന്റെ നാലുചുറ്റും ആണു. ഈശ്വരനെ ഒന്നു തൊഴുത്‌ വീട്ടിലേക്ക്‌ പോകാം എന്നു കരുതി ഞാന്‍ വലത്തോട്ടുള്ള വഴി എടുത്തു. ഈ ചുറ്റുപാടില്‍ വേറെ കാര്യമായ മാറ്റങ്ങള...

ബംഗലൂരു നാട്‌: സ്വന്തം വീരരാഘവന്‍

ഇമേജ്
മീന്‍ (അലങ്കാര മത്സ്യങ്ങള്‍, അല്ലാതെ അയലയോ മത്തിയോ അല്ല കേട്ടോ!) വാങ്ങണമെന്ന മോഹവുമായി എത്തിചേര്‍ന്നത്‌ ഒരു വലിയ ഷോപ്പിംഗ്‌ മാളിനു മുന്നില്‍. (പണ്ട്‌ പാലക്കാടന്‍ വയല്‍ പാടങ്ങളിലെ വെള്ള ചാലുകളില്‍ ഉടുമുണ്ടുകൊണ്ട്‌ പരല്‍ മീനുകളെ പിടിച്ചു നടന്ന കാലം മുതല്‍ക്കേ ഉള്ള ഒരു ആഗ്രഹം!) നേരെ മീന്‍ കച്ചവടക്കരന്റെ കടയിലേക്ക്‌. നിറഞ്ഞ ചിരിയോടെ അയാള്‍ എന്നെ സ്വീകരിച്ചു. ഒപ്പം കച്ചവടക്കാരിയുമുണ്ട്‌. ചില്ലു കൂട്ടില്‍ പൊളപ്പന്‍ മീനുകള്‍!. ചുവപ്പ്‌, കറുപ്പ്‌, മഞ്ഞ, നീല, പച്ച എന്നിങ്ങനെ വിവിധ ദേശക്കാര്‍, ഭാഷക്കാര്‍. മെലിഞ്ഞുണങ്ങിയ സുന്ദരന്മാരും സുന്ദരികളും. തടിച്ചുകൊഴുത്ത്‌ വീര്‍ത്ത്‌ വയറെല്ലാം ചാടിയ തടിമാടന്മാര്‍. അമ്മമാരുടെ കൈ പിടിച്ച്‌ നടക്കുന്ന കുഞ്ഞു കുറുമ്പന്മാര്‍. പ്രണയ പരവേശത്താല്‍ കാമുകിമാരെ തഴുകി നടക്കുന്ന റോമിയൊമാര്‍. കുഴിയിലേക്ക്‌ കാലും നീട്ടിയിരിക്കുന്ന അപ്പൂപ്പന്‍സ്‌ അമ്മൂമ്മാസ്‌. അങ്ങനെ ഒരു ചെറിയ ലോകം തന്നെ. ആവൂ..ഏതിനെ ദത്തെടുക്കണം? ഞാന്‍ ആലോചിച്ചു. നല്ല ശക്തനായ ഒരുവനാവണം. എതു കഠിന ജീവിത സാഹചര്യങ്ങളെയും തരണം ചെയ്യാന്‍ കഴിയുന്നവനാവണം. മനസ്സ്‌ അചഞ്ചലമായിരിക്കണം. നെഞ്ചില്‍ തീ ആളിപടരുമ്പൊഴും പുറ...

ബംഗലുരു നാട്‌ : അമളികള്‍ പലവിധം ഉലകില്‍ സുലഭം!

അമളികള്‍ പലവിധം ഉലകില്‍ സുലഭമല്ലേ? എന്റെ ഭാര്യയുടെ ഒരു സുഹൃത്തിനു പറ്റിയ അമളി ഓര്‍ത്തപ്പോള്‍ അങ്ങനെ തൊന്നിപ്പോയി. ആര്‍ക്കും ഏപ്പൊഴും എവിടെയും സംഭവിക്കാം. അത്‌ വരുന്ന വഴി പല വിധത്തിലായിരിക്കും, പല രൂപത്തിലും. ഈ സുഹൃത്തിനു സംഭവിച്ചത്‌ സ്വന്തം വസ്ത്രത്തിലൂടെയായിരുന്നു. ഇതോര്‍ത്തപ്പൊള്‍ ഇതുപൊലുള്ള ചില അമളികളും അത്‌ മറയ്ക്കാനുള്ള ആളുകളുടെ തത്രപ്പടും മനസ്സില്‍ കടന്നു വന്നു. ഭാര്യയുടെ സുഹൃത്തിന്റെ കാര്യത്തില്‍ സംഭവിച്ചതിതാണു. രാവിലെ ഓഫീസിലേക്കിറങ്ങിയപ്പൊള്‍ പുള്ളിക്കാരനു ഒരു സംശയം, പാന്‍റ് കുറച്ചു 'ടൈറ്റ്‌' ആണോ എന്ന്. കുറേ കാലമായി അലമാരിയില്‍ ഇരിക്കുന്നു. കോളേജില്‍ പഠിക്കുമ്പോള്‍ വാങ്ങിയതാണു. ആകെ ഒരു ഫ്രൈഡേ മാത്രമേ ഗള കൗപീനം അഴിച്ചു വച്ച്‌ മനസിനിണങ്ങുന്ന വസ്ത്രം ധരിക്കാന്‍ ഓഫിസില്‍ അനുവാദമുള്ളു. അന്നു ഐ ടി ചുള്ളന്മാര്‍ തമ്മില്‍ മല്‍സരമാണു. പാശ്ചാത്യ പൗരസ്ത്യ വേഷങ്ങളിലെ പുതിയ ഫാഷന്‍ പരീക്ഷിക്കാന്‍ പറ്റിയ അവസരം. കൂടാതെ 'ടൈറ്റ്‌' ആയ വസ്ത്രങ്ങള്‍ ധരിച്ചാല്‍ സോഫ്റ്റ്‌ 'വയര്‍' എന്നുള്ള കളിയാക്കലുക്കള്‍ മാറ്റാന്‍ മസിലുകള്‍ കാണിക്കുക്കയുമാകാം. ഏതായാലും സുഹൃത്ത്‌ ആ പാന്‍റ് ത...

ദൂരദര്‍ശനം

ഇമേജ്
ദില്ലി ദൂരദര്‍ശന്റെ 50 വര്‍ഷവും മലയാളം ദൂരദര്‍ശന്റെ 25 വര്‍ഷവും തികയുന്ന ഈ സമയത്ത്‌ പണ്ട്‌ ഈ ടെലിവിഷനും അതിലൂടെ ദൂരദര്‍ശനും ആദ്യമായി എന്റെ ജീവിതത്തില്‍ കടന്നു വന്ന നാളുകള്‍ ഓര്‍ത്തുപോകുന്നു. ഒരു വലിയ മാറ്റമായിരുന്നു അത്‌, ഇന്ന് ഇപ്പോള്‍ കുട്ടികള്‍ 'പ്ലേ സ്റ്റേഷന്‍' 'എക്സ്‌ ബോക്സ്‌' മുതലായവ കണ്ടു കൊണ്ടാണു ജനിച്ചു വീഴുന്നതു തന്നെ. പക്ഷെ തികച്ചും പരിചയമില്ല്ലാത്ത ഒരു 'ഉപകരണം' വീട്ടിലേക്കും പിന്നെ ജീവിതത്തിലേക്കും കടന്നു വന്ന ഒരു കാലഘട്ടത്തില്‍, അങ്ങനെത്തെ ഒരു സമൂഹത്തില്‍ ജീവിക്കാന്‍ കഴിയുന്നത്‌ ഇന്നത്തെ കുട്ടികള്‍ക്ക്‌ പ്രാപ്യമല്ല. എനിക്കുണ്ടായ ഭാഗ്യവും അതാണു. ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പടിക്കുമ്പോഴാണു വീട്ടില്‍ ടെലിവിഷന്‍ വാങ്ങുന്നത്‌. പക്ഷെ അതിനു മുന്‍പേ ഞാന്‍ പരിപാടികള്‍ കാണാറുണ്ടായിരുന്നു. ഞാന്‍ താമസിച്ചിരുന്ന ഗവണ്‍മന്റ്‌ ക്വാട്ടേര്‍സ്സില്‍ മൂന്നു നാലു വീടുകള്‍ക്കപ്പുറത്തുള്ള ഒരു ചേട്ടന്റെ വീട്ടില്‍ ആയിരുന്നു ടിവി ഉള്ളത്‌. ഒരു പക്ഷെ ആ ക്വാട്ടേര്‍സ്സില്‍ ടിവി ഉള്ള ചുരുക്കം ചില വീടുകള്‍ ആയിരിക്കാം. കണ്ടിരുന്ന പരിപാടികള്‍ - ക്രിക്കറ്റ്‌ (ഗവാസ്കാറും, കപിലും, ശ്രീകാ...

ബംഗളുരു നാട്‌ : ചില വിഷുക്കാല സ്മരണകള്‍

കഴിഞ്ഞ ദിവസം രാവിലെ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുന്നത്‌ കുറച്ചു വിഷുക്കാല ഓര്‍മകളുമായാണു. അതിനു നന്ദി പറയേണ്ടത്‌ സ്വന്തം ഭാര്യയൊടും. വിഷു അടുക്കുമ്പൊള്‍ നാട്ടില്‍ പതിവായി കേള്‍ക്കാറുള്ള ഒരു ശബ്ദമണു ഞാന്‍ കഴിഞ്ഞ ദിവസം കേട്ടുണര്‍ന്നത്‌. ആ ശബ്ദം മറ്റൊന്നുമല്ല, പൊട്ടാസിന്റേതാണു!(പട്ടാസ്‌). കുട്ടികളുടെ എഷ്ട പടക്കമാണല്ലോ ഇത്‌. ഒരു ഗുളിക രൂപത്തിലും നീണ്ട സ്ട്രിപ്പ്‌ ആയും ഇത്‌ വാങ്ങാന്‍ കിട്ടും. ഒന്നുകില്‍ കുത്തിപൊട്ടിക്കാം അല്ലെങ്കില്‍ കളിത്തോക്കില്‍ വച്ച്‌ പൊട്ടിക്കാം. വന്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നതിനു മുന്‍പ്‌ കുട്ടികള്‍ക്ക്‌ നല്ല ഒരു പ്രാക്റ്റീസ്‌ അണല്ലോ ഇത്‌. വലിയ സൈക്കിള്‍ ഓടിക്കാന്‍ പടിക്കുന്നതിനു മുന്‍പ്‌ 'അര' സൈക്കില്‍ വാടകക്കെടുത്ത്‌ ഓട്ടി പടിച്ചിട്ടിലേ? അതു പോലെ. വിഷു സ്മരണയിലേക്ക്‌ മടങ്ങി വരാം. പൊട്ടാസിന്റെ ശബ്ദം വരുന്നത്‌ മറ്റേ ബെഡ്ഡ്‌ റൂമില്‍ നിന്നാണു. ഭാര്യ പൊട്ടാസ്‌ കുത്തിപൊട്ടിക്കുന്നുവോ? അങ്ങനെ വരാന്‍ വഴിയില്ല, അച്ഛനാണു വീട്ടില്‍ പടക്കം വാങ്ങാറും പൊട്ടിക്കാറും എന്നാണു അവള്‍ പറഞ്ഞിട്ടുള്ളത്‌. പതിവു പോലെ, പെണ്ണുങ്ങള്‍ ചെയ്യാറുള്ളതുപോലെ, കമ്പിത്തിരി കത്തിച്ച്‌ വായ...

ബംഗളുരു നാട് - "സാര്‍, ദിസ്‌ ഈസ്‌ റ്റൂ മച്ച്‌"

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ നമ്മുടെ ഒരു സുഹൃത്ത്‌, നാട്ടില്‍ നിന്നും പെട്ടിയും തൂക്കി വൊള്‍വൊയില്‍ കയറി ബംഗലൂരിലെത്തി. (അന്നു ബാഗ്ലൂര്‍). ഒരു സോഫ്റ്റവയര്‍ ജീവനക്കാരന്റെ ജീവിതത്തിലെ അതിപ്രധാനമായ യാത്ര. ഒരു അയ്യപ്പ്പഭക്തന്റെ ശബരിമല യാത്രയൊടും, ഒരു മലബാറുകാരന്റെ ഗള്‍ഫ്‌ യാത്രയൊടും ഇതിനെ ഉപമിക്കാം. ജീവിതത്തിന്റെ ഗതിവിഗതികളെ മാറ്റിമറിക്കും ഈ യാത്ര. ഭാഗ്യമുണ്ടെങ്കില്‍ മാസാമാസം അന്ചക്ക ശമ്പളം, ചെത്തിനടക്കാന്‍ ബൈക്ക്‌ (പിന്നില്‍ ഒരു ഗേള്‍ ഫ്രണ്ട്‌ - ഒപ്ഷനല്‍), ഓണ്‍ സൈറ്റ്‌, പിസ്സാ, കേ എഫ്‌ സി, പബ്‌, ലൈവ്‌ ബാന്‍ഡ്‌..അങ്ങനെ പട്ടിക നീളും. നിര്‍ഭാഗ്യം തലോടിയാല്ലോ? കോടംബാക്കത്തുനിന്നു നിരാശരായി നാട്ടിലേക്കു മടങ്ങിയിരുന്ന സിനിമാ പ്രേമികളെപ്പൊലെ, അല്ലറ ചില്ലറ നാടക വേഷങ്ങളുമായി ശിഷ്ടകാലം. പിന്നീട്‌ ഭാഗ്യമുണ്ടെങ്കില്‍ ബിഗ്‌ സ്ക്രീനില്‍ എത്തിയെന്നും വരാം. നമ്മുടെ സുഹൃത്ത്‌ തന്റെ പെട്ടിക്കൊപ്പൊം ഒരു ബൈക്കും കൊണ്ടാണു വൊള്‍വൊയില്‍ കയറിയത്‌. തന്റെ ജീവിതത്തില്‍ വിട്ടുപിരിയാന്‍ കഴിയാത്ത ഒന്നാണു ആ ബൈക്ക്‌ എന്നു അവന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്‌. (കാരണം പറഞ്ഞിട്ടില്ല, ഒരു പക്ഷെ നാട്ടിലെ കളികൂട്ടുകാരിയുമായി യാത്ര ചെയ...

ബംഗളുരു നാട് : ദി അറ്റാക്ക് ഓഫ് മൂഷികന്‍സ്

ചാവേര്‍ ആക്രമണങ്ങള്‍ ഇപ്പോള്‍ നാട്ടില്‍ ഒരു വാര്‍ത്തയല്ലാതാവുകയാണല്ലോ. ജനസമ്മൂഹത്തിനിടയില്‍ നുഴഞ്ഞു കയറുന്ന ഭീകരര്‍ അവര്‍ക്ക്‌ വലിയ ഒരു തലവേദനയായി മാറുന്നു. ശക്തമായ പ്രതിരോധം തീര്‍ത്താലേ ഇവരേ സമൂഹത്തില്‍ നിന്നു തുരത്താന്‍ കഴിയൂ. ഇതേ രീതിയിലുള്ള ഒരു പ്രതിരോധം ഞാനും തീര്‍ത്തിരിക്കുന്നു...എന്റെ വീട്ടില്‍, മൂഷികന്മാര്‍ക്കെതിരെ!! ഈ വീട്ടില്‍ താമസം തുടങ്ങി കുറച്ചു കാലം കഴിഞ്ഞപ്പൊഴാണു ഞാന്‍ അതു ശ്രദ്ധിച്ചത്‌, മൂഷിക ഭീകരര്‍ ചുറ്റുമുണ്ട്‌. വീട്ടുടമ ഇതൊന്നും സൂചിപ്പിച്ചിരുന്നില്ല. വീട്ടിനു മുന്നിലെ ഡ്രൈനേജിലേക്ക്‌ ഓടി ഒളിച്ച ഒരുവനെ ഞാന്‍ 'നോട്ട്‌' ചെയ്തു. ചാവേര്‍ ആക്രമണം പ്ലാന്‍ ചെയ്യാന്‍ എത്തിയ ഒരു ഹെല്‍പ്പര്‍ അയിരുന്നു അവന്‍. പരിസരം നിരീക്ഷിക്കാന്‍ എത്തിയതായിരുന്നു. അരോ പുതിയതായി വീട്ടില്‍ ഭരണം തുടങ്ങിയതായി അവര്‍ അറിഞ്ഞിരിക്കുന്നു. ജനാധിപത്യ രീതിയില്‍ ഈ വീട്ടില്‍ അധികാരത്തില്‍ ഏറിയ എന്നോട്‌ ആ ഭീകരര്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു! ഭരണത്തില്‍ തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അത്‌ ഒരു മേശക്കു ചുറ്റുമിരുന്ന് സംസാരിച്ചു തീര്‍ക്കണ്ടതല്ലേ? ഇന്റലിജെന്‍സ്‌ സംവിധാനം ശരിയല്ലെന്നു ഭാര്യ ...

ബംഗളുരു നാട്‌ : പരോപകാരികള്‍

നമുക്കു ചുറ്റുമുള്ള ദാസന്മാരേയും വിജയന്മാരേയും ഓര്‍ത്തുകൊണ്ട്‌... മനുഷ്യന്‍ കടുത്ത പ്രതിസന്ധികളില്‍ പെട്ടു തളരുമ്പോഴും മറ്റുള്ളവരെ സഹായിക്കാന്‍ കാട്ടുന്ന ആ നല്ല മനസ്സ്‌ എല്ല്ലാവര്‍ക്കും ഉണ്ടാവണമെന്നില്ല. പക്ഷേ എനിക്കു അങ്ങനെയുള്ള കുറച്ചു സ്നേഹിതന്മാരുണ്ട്‌. അതൊരു ഭാഗ്യം തന്നെയാണു. ഞാന്‍ ഈയിടക്കാണു ഒരു പുതിയ വാടക വീട്ടിലേക്കു താമസം മാറിയത്‌. ഒരു വലിയ ലേ ഔട്ട്‌ ആണു ഇത്‌. തലങ്ങും വിലങ്ങും വഴികളായി ആക്കെ ഒരു കണ്‍ഫ്യൂഷന്‍ ആണു. ബാലരമയില്‍ കാണുന്ന 'വഴി കണ്ടെത്തൂ' പോലെയാണു ഈ ലേ ഔട്ടില്‍ കയറിയാല്‍. '205 ക്രോസ്സ്‌' '1302 മെയിന്‍' എന്നൊക്കെ സൈന്‍ കാണാം. ഒരു മെയിന്‍ ബോര്‍ഡില്‍ ഫുള്‍ ലേ ഔട്ടിന്റെ പടം കാണാം. പക്ഷേ ഒരു മോഡേണ്‍ ആര്‍ട്‌ കാണുന്ന പോലെയണു എനിക്കു അതു തോന്നിയിട്ടുള്ളത്‌. സ്നേഹിതര്‍ ഈയിടെ എന്നെ കാണാനായി വന്നു. ആദ്യമയാണു വരവ്‌. ഞാന്‍ തന്നെ എന്റെ വീട്ടില്‍ എത്തിച്ചേരുന്നത്‌ കഷ്ടപ്പെട്ടാണു. 'ക്രോസ്സും' 'മേയിനും' താണ്ടി എത്താന്‍ വിയര്‍പ്പൊഴുക്കണം. ആകെ ഒരു ലാന്റ്‌ മാര്‍ക്കാണു അറിയുന്നത്‌. എല്ലാവരൊടും ഞാന്‍ അതാണു പറഞ്ഞു കൊടുക്കാറു. സ്നേഹിതര്‍ അവിടെ എത്...

ബംഗലുരു നാട്‌ : റിലേ ഓട്ടം

റിലേ ഓട്ടങ്ങളിലെ ബാറ്റണ്‍ കൈമാറുന്ന ആ പ്രോസ്സ്സ് നെ മനസ്സില്‍ ഓര്‍ത്ത്‌കൊണ്ടു... ബിജിംഗ് ഒളിമ്പിക്സിലെ റിലേ ഓട്ടം കണ്ടപ്പോളാണ് ഇതേ അനുഭവം ജീവിതത്തിലുമുണ്ടാവുമല്ലോ എന്ന് ഓര്‍ത്തത്‌. ഉണ്ടായി എന്നതാണു സത്യം. കഴിഞ്ഞ വീകെന്‍ഡ്‌ ആയിരുന്നു അത്. പതിവ് പോലെ ശനിയാഴ്ച രാവിലെ... ആലസ്യത്തിന്‍്ടെ പുതപ്പില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ നേരം എട്ടു മണി. വീട്ടിനുള്ളില്‍ കുത്തിയിരിക്കാന്‍ പറ്റില്ല എന്ന് ഭാര്യ. ശരി, ഒന്നു കറങ്ങിയേക്കാം എന്ന് ഒരു തോന്നല്‍. കൂട്ടത്തില്‍ ക്യാമറ റിപ്പയര്‍ ചെയ്യാന്‍ കൊടുക്കണം. പിന്നെ ചെറിയ ഒരു ഷോപ്പിങ്ങ് (ഭാര്യയ്കല്ലാ). നമ്മുടെ അയല്‍ വാസിയായ കൂട്ടുകാരനെ ഒന്നു വിളിച്ചു നോക്കി. അവനു സമ്മതം. "നമുക്കു നാഗാറ്ജജു്നയീല്‍ നിന്നും കഴിക്കാം. ഇതു മാത്രമാണ് അവന് ഒരു കണ്ടിഷന്. ആഹാരത്തിന്ടെ കാര്യത്തില്‍ അവന് ആകെ ഒരു ടെന്‍ഷന്‍ ആണ്. അവന്ടെ ഭാര്യ നല്ല ഭക്ഷണം ഉണ്ടാക്കികൊടുക്കുന്നതയാണ് കേട്ടറിവ്. എന്നാലും കൂട്ടില്‍ നിന്നും ഇറക്കി വിടുന്ന സിംഹത്തെ പോലെയാണ് (അതിന് എത്ര നല്ല ഭക്ഷണം കൂട്ടിനകത്ത്‌ കൊടുത്താലും) ചില സമയങ്ങളില്‍ അവന്‍. ഓടി നടന്നു കാണുന്നതെല്ലാം അകത്താക്കുന്ന ഒരു സ്വഭാവം. ഒരു ചെ...